PCWF വാർത്തകൾ

പൊന്നാനി: എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനാഘോഷം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഘോഷിച്ചു. ചന്തപ്പടി തൃക്കാവ് റോഡിലെ പി സി ഡബ്ല്യു എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ അടാട്ട് വാസുദേവൻ മാസ്റ്റർ പതാക ഉയർത്തി. പി സി ഡബ്ല്യു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ ഹൈദറലി മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സി വി മുഹമ്മദ് നവാസ്, ബീക്കുട്ടി ടീച്ചർ, പി എം അബ്ദുട്ടി, ശാരദ ടീച്ചർ, ഇ പി രാജീവ്, ടി മുനീറ, എൻ പി അഷ്റഫ് , അബ്ദുല്ലതീഫ് കളക്കര, ജി സിദ്ധീഖ്, നാരായണൻ മണി, റംല കെ പി , സബീന ബാബു. ഹബീബ്, അർജീൽ (യു.എ.ഇ) ഉമ്മർ (സഊദി) ഖലീൽ റഹ്മാൻ, ഫഹദ് ബ്നു ഖാലിദ് (സ്വാശ്രയ കമ്പനി) രോഷ്നി പാലക്കൽ, ഷക്കീല, രാവുണ്ണി കുട്ടി, അസ്മ ഹംസുട്ടി തുടങ്ങിയവർ സംബന്ധിച്ചു. പായസവിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.

തുടരുക...

പൊന്നാനി: പ്രഥമ പി സി ഡബ്ല്യു എഫ് പൊൻ കതിർ പുരസ്ക്കാരത്തിന് വെളിയങ്കോട് സ്വദേശിനി റംല ഹനീഫ് അർഹയായി എല്ലാ വർഷവും ചിങ്ങം ഒന്ന് കാർഷിക ദിനത്തിൽ താലൂക്കിലെ ഏറ്റവും മികച്ച കർഷകന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ പുരസ്കാരം നല്കുന്നതാണ്. തിരൂർ തൈവളപ്പിൽ പരേതനായ കമ്മുകുട്ടിയുടെ മകളായ റംല ഹനീഫ് ഭർത്താവ് കെ ടി ഹനീഫ് ഹാജിക്കൊപ്പം വെളിയങ്കോട് ചക്കരമാക്കൽ താമസിക്കുന്നു. കാർഷിക രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്നതിന് ഭർത്താവ് ഹനീഫിൻറ പുർണ്ണമായ സഹായ സഹകരണവും പിന്തുണയും റംലക്ക് പ്രചോദനമായി മാറി. രണ്ട് പേരും വെളിയങ്കോട് പഞ്ചായത്ത് പി സി ഡബ്ല്യു എഫ് കമ്മിറ്റിയുടെ പ്രധാന സാരഥികളാണ്. 15 കൊല്ലത്തോളം ദുബൈയിൽ പ്രവാസ ജീവിതം നയിച്ച ശേഷം 13 വർഷമായി നാട്ടിൽ സ്ഥിര താമസമാണ്. വീടിനോട് ചേർന്ന അരയേക്കറോളം സ്ഥലത്തും , ഒരു ഏക്കറോളം വരുന്ന മറ്റു സ്ഥലത്തും പയർ, റാഗി, മഞ്ഞൾ , ബത്തക്ക, വെളളരി തുടങ്ങിയ കൃഷികളും , പശു മത്സ്യകൃഷി ഉൾപ്പെടെ നിരവധി സംരംഭങ്ങളുമാണ് റംല ഹനീഫിനെ അവാർഡിന് അർഹരാക്കിയത്. കാർഷിക രംഗത്തെ പരിപോഷിപ്പിക്കാൻ പി സി ഡബ്ല്യു എഫിന് കീഴിൽ പ്രവര്‍ത്തിക്കുന്ന എവർഗ്രീൻ മുഖേന സ്ക്കൂൾ സ്ഥലം ഉൾപ്പെടെ പല കേന്ദ്രങ്ങളിലും പല തരത്തിലുളള കാർഷിക ഉത്പ്പന്നങ്ങൾ വിളയിച്ചെടുക്കാൻ ഇവർ ആത്മാര്‍ത്ഥ ശ്രമം നടത്തി വരുന്നു. കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്നു. ഫാത്തിമത് ഫെമീന (ഖത്തർ) ഫയാസ് മുഹമ്മദ് (ദുബൈ) ഫാത്തിമത്ത് ഫർഹ: (എം ബി ബിഎസ് ഫൈനൽ) എന്നിവർ മക്കളാണ്. ചിങ്ങം ഒന്ന് ആഗസ്ത് 17 വ്യാഴാഴ്ച്ച വൈകീട്ട് 4 മണിക്ക് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കർഷക ദിന ചടങ്ങിൽ വെച്ച് പ്രഥമ പൊൻ കതിർ പുരസ്കാരം റംല ഹനീഫിന് സമർപ്പിക്കുന്നതാണ്. തവനൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധികൾ, കൃഷി ഓഫീസർമാർ തുടങ്ങി കാർഷിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.

തുടരുക...

മാറഞ്ചേരി: പൊന്നാനി താലൂക്കിലെ ഏറ്റവും മികച്ച കർഷകന് ചിങ്ങം ഒന്ന് കാർഷിക ദിനത്തിൽ കർഷക അവാർഡ് നൽകി ആദരിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ കേന്ദ്ര സമിതി യോഗം തീരുമാനിച്ചു. മാറഞ്ചേരി വടമുക്ക് കെ സി അബൂബക്കർ ഹാജി വസതിയിൽ ചേർന്ന എവർഗ്രീൻ കേന്ദ്ര സമിതി യോഗം ചെയർ പേഴ്സൺ ശാരദ ടീച്ചറുടെ അധ്യക്ഷതയിൽ സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ഓണം 2023 നോടനുബന്ധിച്ച് ഓണ ചന്ത നടത്താൻ പഞ്ചായത്ത് സമിതികൾക്ക് നിർദ്ദേശം നൽകി. സമിതിയുടെ ഒഴിവുവന്ന വൈ: ചെയർമാൻ പദവിയിലേക്ക് കെ ടി ഹനീഫ് ഹാജി വെളിയങ്കോടിനെയും, ജോ: കൺവീനർ പദവിയിലേക്ക് ആരിഫ മാറഞ്ചേരിയെയും തെരെഞ്ഞെടുത്തു. കെ സി അബൂബക്കർ ഹാജി തൻറ വസതിയോട് ചേർന്ന് നടത്തി വരുന്ന ഏക്കർ കണക്കിന് കൃഷികൾ മത്സ്യ കൃഷി ഉൾപ്പെടെ സമിതി അംഗങ്ങൾ സന്ദര്‍ശിക്കുകയും കൃഷി രീതികൾ മനസ്സിലാക്കുകയും ചെയ്തു. പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ , എസ് ലത ടീച്ചർ, പി എം അബ്ദുട്ടി , ആരിഫ മാറഞ്ചേരി, ഹൈറുന്നിസ പാലപ്പെട്ടി, എം ടി നജീബ് ,കോമളദാസ്, അഷ്റഫ് പൂച്ചാമം, റംല കെ പി , സബീന ബാബു, ഹംസ പി പി , മാനേരി മുഹമ്മദുണ്ണി, പാലക്കൽ അബ്ദുറഹ്മാൻ, പി അബൂബക്കർ, കെ വി അബു, എം വി കുഞ്ഞഹമ്മദ്, ഫഹദ് ബ്നു ഖാലിദ് , ആബിദ് (ഖത്തർ) ശെമീർ (സഊദി) തുടങ്ങിയവർ സംബന്ധിച്ചു. ഇ ഹൈദറലി മാസ്റ്റർ സ്വാഗതവും, എം ശ്രീരാമനുണ്ണി മാസ്റ്റർ നന്ദിയും പറഞ്ഞു.

തുടരുക...

തവനൂർ: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് വാർഡ് 19ൽ വനിതാ സംഗമം സംഘടിപ്പിച്ചു. അതളൂർ KMNSS സ്കൂളിൽ നടന്ന സംഗമം വനിതാ കേന്ദ്ര ജനറൽ സെക്രട്ടറി എസ്. ലത ടീച്ചർ ഉദ്ഘാടനം ചെയ്തു. സി. എസ്.പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് 19 വനിതാ കമ്മിറ്റി രൂപീകരിച്ചു. പതിനഞ്ച് അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. *പ്രധാന ഭാരവാഹികളായി;* ദീപ. എ. ടി (പ്രസിഡന്റ്) ഫൗസിയ പി വി (സെക്രട്ടറി) ഹസീന. എം (ട്രഷറർ) കദിയാമകുട്ടി. എം. കെ, ആയിഷ.വി (വൈ : പ്രസിഡന്റ്മാർ) ബീവാത്തു . ആർ, ഷാഹിദ.ടി (ജോ : സെക്രട്ടറിമാർ) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. ജി സിദ്ധീഖ്, ടി കുഞ്ഞി മൊയ്തീൻ കുട്ടി, ബൽഖീസ് കാലടി,റാഫി , സബീന ബാബു, റഫീഖത്ത്, റമീഷ, അൻവർ എന്നിവർ ആശംസകൾ നേർന്നു.. ഹസീന പി സ്വാഗതവും ഫൗസിയ.പി.വി നന്ദിയും പറഞ്ഞു.

തുടരുക...

*പ്രവാസി മീറ്റ് - 2023* വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചവർക്കുളള സമ്മാന വിതണ ചടങ്ങ്

തുടരുക...

ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പായസ ചലഞ്ചിൽ പങ്കാളികളാകൂ വിതരണം : ഓഗസ്റ് 22, 2023 രാവിലെ 10 മുതൽ 1 മണി വരെ സ്പെഷ്യൽ പാലട ലിറ്ററിന് 200 രൂപ

തുടരുക...

PCWF വെളിയങ്കോട് വനിതാ ഘടകം തയ്യാറാക്കിയ സ്വാശ്രയ വിപണന മേള

തുടരുക...

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബഹു ഭൂരിപക്ഷം പ്രവാസി ഇന്ത്യക്കാരും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരാണ്. ഗൾഫ് രാജ്യത്ത് നിന്നും മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ വിമാന കമ്പനികൾ എബാം ചെയത പെട്ടി തൂക്കിയിട്ടാണ് വില നിശ്ചയിക്കുന്നത്. ഏകദേശം ഒന്നേകാൽ ലക്ഷത്തിലധികം രൂപ ചിലവ് വരും ! ഈ ഭാരിച്ച തുക കൊടുക്കാൻ ജോലി ചെയ്തിരുന്ന കമ്പനികൾ തയ്യാറാവാത്തതിനാൽ മൃതദേഹം മാസങ്ങളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ട ഗതികേടിലാണ് പലപ്പോഴും സംഭവിക്കാറ്. അത് കാരണം മാനസിക പ്രയാസത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. മാത്രമല്ല ഈ ഭാരിച്ച ചിലവ് കാരണം പ്രവാസി മരിച്ചാൽ മൃതശരീരം അവിടെ തന്നെ മറവ് ചെയ്യാൻ പലപ്പോഴും ബന്ധുക്കൾ നിർബന്ധിതമാകാറുണ്ട്. ഉറ്റവരും ഉടയവരും തിരിഞ്ഞ് നോക്കാനില്ലാതെ അനാഥമായി പോകാറുണ്ട് പ്രവാസിയുടെ മൃതദേഹം. ഈ ദുരവസ്ഥക്ക് അറുതി വരുത്താൻ ഉടൻപരിഹാരം കാണണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാറുകളോട് PCWF പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. അവതാരകൻ: ടി വി സുബൈർ (PCWF കേന്ദ്ര സെക്രട്ടറി )

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ കമ്മിറ്റി മൂന്നാം വാര്‍ഷിക ജനറൽ ബോഡി കുക്ക് മീൽസ് റെസ്റ്റോറന്റിൽ ചേർന്നു. ട്രഷറർ സദാനന്ദൻ കണ്ണത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഹസൻ വി എം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി ബാലൻ കണ്ടനകം തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. 33 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി; ബാലൻ കണ്ടനകം (മുഖ്യ രക്ഷാധികാരി) ഹസൻ വി എം മുഹമ്മദ്‌ ,ഫസൽ പി കടവ്, സദാനന്ദൻ കണ്ണത്ത് (രക്ഷാധികാരികൾ) മുഹമ്മദ്‌ മാറഞ്ചേരി (പ്രസിഡണ്ട്) മധു എടപ്പാൾ ,മുസ്തഫ കൊളക്കാട്ട് (വൈ: പ്രസിഡണ്ട്) ജഷീർ മാറൊലീ ചങ്ങരംകുളം (ജനറൽ സെക്രട്ടറി) ഷറഫ് വി എം പുതുപൊന്നാനി, ഷഫീഖ് പാലപ്പെട്ടി (ജോയിന്റ് സെക്രട്ടറി) അബ്ദുറഹ്മാൻ പി ടി (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായും, റഫീഖ് കറുകത്തിരുത്തി, റംഷാദ് റഹ്‌മാൻ , നബീൽ എം വി കൊല്ലൻപടി, സൈതലവി പൊന്നാനി, ബാബുരാജ് പള്ളപ്രം, മാജിദ് പിവി പൊന്നാനി, നൗഷാദ് കെ, ഷമീർ പുതിയിരുത്തി, നസീർ കാഞ്ഞിരമുക്ക്, സിദ്ധീഖ് പുഴമ്പ്രം, ഷാഫി തുവക്കര, മനോജ് എടപ്പാൾ, ദർവേഷ് പൊന്നാനി, ഫസലുറഹ്മാൻ വട്ടംകുളം, വിജീഷ് പുളിക്കക്കടവ്, ബാബു മാറഞ്ചേരി , അഫ്സൽ പെരുമ്പടപ്പ്, പ്രമോദ് പികെ പനമ്പാട്, സുദീപ് ആലംകോട്, മുഫീദ് കോലൊളമ്പ്, മുജീബ്‌ വെളിയങ്കോട്, അലി കാഞ്ഞിരമുക്ക് തുടങ്ങിയവവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി; നസീർ കാഞ്ഞിരമുക്ക്, മധു എടപ്പാൾ (ആർട്സ് വിംഗ്) അലി, വിജീഷ് കട്ടാസ്, മാജിദ് (സ്പോർട്സ് ) ജഷീർ മാറൊളി ,നസീർ (ഐ ടി & മീഡിയ) സദാനന്ദൻ കണ്ണത്ത് (എജ്യു സമിതി) ഷാഫി തുവ്വക്കര (ആരോഗ്യ വിഭാഗം) മുഹമ്മദ്‌ മാറഞ്ചേരി (സ്ത്രീധന രഹിത വിവാഹ സമിതി) മുസ്തഫ കൊളക്കാട് (ജനസേവന വിഭാഗം) ഹസൻ വി എം മുഹമ്മദ്‌ (സാശ്രയ തൊഴിൽ സംരംഭം) ഫസൽ പി കടവ് (എവർ ഗ്രീൻ ) PT അബ്ദുറഹ്മാൻ (ലീഡർഷിപ്പ് അക്കാദമി) തുടങ്ങിയവരെ തെരെഞ്ഞെടുത്തു. പ്രവർത്തനം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷറഫു, നൗഷാദ്, ഫസൽ (മനാമ) മധു, ബാബുരാജ് (റിഫ) നസീർ, നബീൽ (ഹമദ് ടൗൺ) ജഷീർ, മുസ്തഫ (ഉമ്മൽ ഹസ്സം,ബുദയ) മുഹമ്മദ്‌, ബാലൻ കണ്ടനകം (സൽമാനിയ) ഹസൻ (അറാദ്,മുഹറഖ്) പി ടി അബ്ദുറഹ്‌മാൻ (ഹിദ്ദ്) എന്നിവർക്ക് വിവിധ മേഖലയുടെ ചുമതല നൽകി. ഓഗസ്റ്റ് 15 ന് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കാനും, ഓണാഘോഷം - 2023 വിപുലമായി ഓണ സദ്യയോട് കൂടി നടത്താനും, സൽമാനിയ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഫസൽ പി കടവ് സ്വാഗതവും, ജഷീർ മറൊലി നന്ദിയും ബാലൻ കണ്ടനകം, ഷഫീഖ് പാലപ്പെട്ടി, സദാനന്ദൻ കണ്ണത്ത് എന്നിവർ ആശംസകളും നേർന്നു.

തുടരുക...

എന്നത്തേയും പോലെ കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവധിക്കാലമായാൽ കണ്ണിൽ ചോരയില്ലാതെ നാലും അഞ്ചും ഇരട്ടി ടിക്കറ്റുനിരക്ക് ഈടാക്കുന്നതിനെ നോക്കിനിൽക്കുന്ന, സാധാരണക്കാരന്റെ ദുരിതം കാണാന്‍ സാധിക്കാതെ പോകുന്ന കേന്ദ-സംസ്‌ഥാന സർക്കാരുകളുടെ കണ്ണ് തുറക്കാൻ PCWF സംയുക്‌തമായി ആവശ്യപ്പെടുകയാണ്. ഏഷ്യാ-പസഫിക് രാജ്യങ്ങളില്‍ ഏറ്റവുമധികം ഉയർന്ന ടിക്കറ്റ് നിരക്ക് ഇന്ത്യയിലാണെന്ന് എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ) റിപ്പോര്‍ട്ട് പോലും പറയുന്നുണ്ട്. എന്നിട്ടും ഈ വിഷയം മുന്നിൽ വരുമ്പോൾ മാത്രം മന്ത്രിമാർ പരസ്‌പരം കത്തയച്ച്, പ്രവാസികളെ ആശ്വസിപ്പിക്കും. ഈ സ്‌ഥിരം കലാപരിപാടി സർക്കാരുകൾ അവസാനിപ്പിക്കണം. പകരം ഈ കൊള്ള ശാശ്വതമായി പിടിച്ചുകെട്ടാനുള്ള നടപടികളിലേക്ക് സർക്കാരുകൾ പ്രവേശിക്കണം. അതല്ലാത്ത പക്ഷം സമാന സംഘനകളുടെ കൂട്ടായ്‌മയിൽ പ്രവാസികളുടെ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കേണ്ടിവരും എന്നത് ഞങ്ങൾ ഓർമ്മപ്പെടുത്തുകയാണ്. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. രാജ്യത്തെയും സംസ്‌ഥാനത്തേയും സർക്കാരുകളെ വിദേശ നാണ്യം കൊണ്ട് സേവിക്കുന്ന പ്രവാസികളുടെ 90 ശതമാനവും, മാസം അൻപതിനായിരം രൂപയിൽ താഴെയുള്ള വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇവരുടെ കയ്യിൽ നിന്നാണ് ഒന്ന് നാട്ടിൽ വന്നുപോകാൻ മൂന്നും നാലും മാസത്തെ ശമ്പളം ടിക്കറ്റിനായി ഈടാക്കുന്നത്. ഇത് മാനുഷ്യക വിരുദ്ധമായ ക്രൂരതായാണെന്ന് PCWF സർക്കാരുകളെ ഓർമപ്പെടുത്തുകയാണ്. 'വിമാന ടിക്കറ്റ്' എന്നപേരിട്ട് നടത്തുന്ന ഈ തീവെട്ടിക്കൊള്ള കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവെയ്‌ക്കുന്ന സാഹചര്യമാണ് എക്കാലത്തുമുള്ളത്. മലയാളികൾ കൂടുതലുള്ള യുഎഇ, സൗദി, ഖത്തർ, കുവൈറ്റ്‌, ബഹ്‌റൈൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന പ്രവാസികളെയെങ്കിലും അവധിക്കാലത്ത് നാട്ടിലെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് ഫ്ളൈറ്റ് താൽകാലികമായി ഏർപ്പെടുത്താൻ സർക്കാരുകൾ തയ്യാറാകണം. 30 കൊല്ലമായി അതാത് സീസണുകളിൽ വിമാന കമ്പനികൾ കൊള്ള ആരംഭിക്കുകയും പ്രവാസിസംഘടനകൾ പ്രതിഷേധം ആരംഭിക്കുകയും ചെയ്യുമ്പോൾ പ്രവാസികളുടെ കണ്ണിൽ പൊടിയിടാനായി, കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ നടത്തുന്ന കത്തെഴുത്തുകളും അവലോകന യോഗങ്ങളും തുടർന്നുള്ള പത്രവാർത്തകൾക്കും അപ്പുറത്തേക്ക് സ്‌ഥിരതയുള്ള പരിഹാരത്തിനായി സർക്കാരുകൾ ശ്രമിച്ചേ പറ്റു എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ശരാശരി നാലംഗ കുടുംബത്തിന് നാട്ടിലേക്കെത്തി മടങ്ങിപ്പോകാന്‍ മൂന്ന് ലക്ഷത്തിലധികം രൂപ ചെലവാകുന്ന പരിതാകരമായ അവസ്‌ഥയാണ്‌ അവധിക്കാലത്ത് നിലവിലുള്ളത്. ദശാബ്‌ദങ്ങളായി തുടരുന്ന ഈ കൊള്ളയ്ക്ക് പരിഹാരം കാണേണ്ട കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ വിമാനക്കമ്പനികളുടെ തീവട്ടിക്കൊള്ളയ്ക്ക് ചൂട്ടുകത്തിച്ച് പിടിച്ചുകൊടുക്കുന്ന സ്‌ഥിതിയാണ്‌ എക്കാലവും തുടർന്നിട്ടുള്ളത്. ശാശ്വത പരിഹാരം കാണുംവരെ ചാർട്ടേഡ് ഫ്ളൈറ്റ് ഉൾപ്പടെയുള്ള ആശ്വാസ നടപടികൾക്കെങ്കിലും മനുഷ്യത്വം പരിഗണിച്ച് സർക്കാരുകൾ തയ്യാറാകണം. 30 കൊല്ലത്തിലധികമായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്‌നമാണ് ഉൽസവ, അവധിക്കാല സീസണുകളിലെ വിമാന ടിക്കറ്റ് കൊള്ള. ഇനിയും നീതി വൈകുന്നത് പ്രവാസി സംഘടനകളുടെ ക്ഷമ പരീക്ഷിക്കുന്നതാണെന്നും ഞങ്ങൾ ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു. പ്രവാസിസംഘടനകളുടെ കൂട്ടായ്‌മയിൽ, നിരാഹാരം ഉൾപ്പടെയുള്ള കടുത്ത സമരപരിപാടികൾ അനിവാര്യമാക്കുന്ന സാഹചര്യത്തിലേക്ക് സർക്കാരുകൾ ഞങ്ങളെ നയിക്കരുത്. അവതാരകൻ: എൻ പി അഷ്റഫ് നെയ്തല്ലൂർ (സെക്രട്ടറി PCWF കേന്ദ്ര കമ്മിറ്റി)

തുടരുക...

കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വിദേശ മലയാളികള്‍ നാടിന്റെ പുരോഗതിയില്‍ വഹിക്കുന്ന പങ്ക് കുടുംബതലത്തിലും, പ്രാദേശിക/സാമൂഹിക തലത്തിലും, രാജ്യതലത്തിലും ദൃശ്യമാണ്. കുടുംബതലത്തില്‍ പ്രവാസി മലയാളികളുടെ പങ്ക്, കുടുംബസമ്പാദ്യം, ആഹാരം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസ നിലവാരം എന്നീ രംഗങ്ങളില്‍ഉണ്ടായിട്ടുള്ള പുരോഗതി സ്പഷ്ടമാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി രാജ്യത്തിന്റെ കറണ്ട് അക്കൌണ്ട് കമ്മി നികത്താന്‍ വിദേശ മലയാളികളുടെ റമിറ്റന്‍സ് സഹായിച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിലൂടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സേനയുടെ പ്രത്യേകത ധാരാളം പ്രൊഫഷണൽ യുവജനങ്ങളെ കേരളത്തിന് പുറത്ത് പോവാൻ സഹായിക്കുന്നു. ഇക്കാരണത്താൽ ലോകം മുഴുവനായി കേരളത്തിൽ നിന്നുള്ള മലയാളികൾ വ്യാപിച്ച് കിടക്കുന്നു. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് 2014 ൽ നടത്തിയ കേരള പ്രവാസി സർവ്വേ (കരട്) പ്രകാരം വിവിധ രാജ്യങ്ങളിലായി 24 ലക്ഷത്തിലും അധികം മലയാളികൾ പ്രവാസികളായി കഴിയുന്നു. അവരിൽ നിന്നുള്ള റമിറ്റൻസ് സംസ്ഥാനത്തിന്റെ അറ്റ ആഭ്യന്തര ഉല്പാദനത്തിന്റെ 36.5 ശതമാനത്തോളമാണ്. പ്രവാസി മലയാളിയുടെ ശരാശരി വയസ്സ് 24.74 വർഷമാണ്. 75% ശതമാനം ആളുകൾ 10-ാം തരം പാസാവുകയും 35.4 ശതമാനം ആളുകൾ ഡിപ്ലോമ /ഡിഗ്രി/ ഉയർന്ന വിദ്യാഭ്യാസം എന്നിവ നേടുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ എണ്ണം 2008 നേക്കാൾ 2,06,963 വർദ്ധിച്ചിട്ടുണ്ട്. ഇത് 2008 നേക്കാൾ 9.4 ശതമാനം അധികമാണ്. മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 2008 നേക്കാൾ 2014 ൽ പ്രവാസികളുടെ അനുപാതം കൂടിയിട്ടുണ്ട്. കേരളത്തിന്റെ മൊത്തം പ്രവാസികളുടെ 19 ശതമാനം ഉള്ള മലപ്പുറമാണ് ഏറ്റവും കൂടിയ അനുപാതം കാണിക്കുന്നത്. വീട്ടിലുള്ള പ്രവാസികളുടെ കണക്കിൽ മലപ്പുറം ജില്ലയാണ് മുന്നിലുള്ളത്. 2014 ലെ കണക്കനുസരിച്ച് 100 വീടുകളിലെ പ്രവാസികളുടെ സ്ഥിതിവിവരകണക്കനുസരിച്ച് 54 ശതമാനം മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 ശതമാനം രേഖപ്പെടുത്തിയ കണ്ണൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്.. മധ്യേഷ്യയിലെ സ്വദേശി നയങ്ങളും ലോകം മുഴുവൻ വ്യാപിച്ച സാമ്പത്തിക അസ്ഥിരതയും മൂലം കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 1998 ലെ 7.3 ലക്ഷത്തിൽ നിന്ന് 2014 ൽ തിരിച്ചു വന്ന പ്രവാസികളുടെ എണ്ണം 12.5 ലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിശകലനം കാണിക്കുന്നത് തിരിച്ചു വരുന്ന പ്രവാസികളുടെ 24 ശതമാനമുള്ള മലപ്പുറം ഒന്നാം സ്ഥാനത്തും 17 ശതമാനമുള്ള തിരുവനന്തപുരം, 10 ശതമാനമുള്ള കൊല്ലം എന്നിവ രണ്ടും മൂന്നും സ്ഥാനത്തും എന്നാണ് ജോലിചെയ്യുന്ന വിദേശ മലയാളികളുടെ എണ്ണം വിദേശ മലയാളികളില്‍87.77 ശതമാനം പല തരത്തിലുള്ള ജോലികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ജോലിചെയ്യുന്ന വിദേശ മലയാളികളില്‍ 93.04 ശതമാനം പുരുഷന്മാരും 6.96 ശതമാനം സ്ത്രീകളുമാണ്. ജില്ല തിരിച്ചു കണക്കാക്കിയാല്‍ 19.51 ശതമാനം വിദേശമലയാളികള്‍ ജോലിചെയ്യുന്ന മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൃശ്ശൂരും കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. രാജ്യം തിരിച്ച് ജോലിചെയ്യുന്ന വിദേശ മലയാളികള്‍ രാജ്യം തിരിച്ച് കണക്കാക്കിയാല്‍ ഏറ്റവും കൂടുതല്‍ വിദേശ മലയാളികള്‍ജോലിയിലേര്‍പ്പെട്ടിരിക്കു ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് യുഎ.ഇ-ലാണ് - 37.5 ശതമാനം. 21.8 ശതമാനം രേഖപ്പെടുത്തിയ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. ജോലി തിരിച്ചുള്ള വിദേശ മലയാളികള്‍ കേരളത്തിന്റെ മനുഷ്യ വിഭവ ശേഷി ലോകത്തെവിടെയും വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ജോലി അന്വേഷണത്തിന്റെ രീതി അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്നവരുടെ രീതിയില്‍ മാറ്റം വന്നിരിക്കുകയാണ്. 1970 കാലഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറി പാര്‍ത്തിട്ടുള്ള ആകെ തൊഴിലാളികളില്‍ വൈദഗ്ദ്ധ്യം ഉള്ളവര്‍ കുറവായിരുന്നു. നിലവില്‍ വിഗദ്ധ തൊഴില്‍ ചെയ്യുന്നവരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എഞ്ചിനീയര്‍മാര്‍, വിവര സാങ്കേതിക വിദഗ്ദ്ധര്‍, അദ്ധ്യാപകര്‍ എന്നിവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ മലയാളികളെ തൊഴില്‍ തിരിച്ചു നോക്കിയാല്‍ 11.85 ശതമാനം പേര്‍ ഡ്രൈവര്‍ തൊഴില്‍ ചെയ്യുന്നവരാണ്. 10.99 ശതമാനം കടകളിലും മറ്റും സാധനങ്ങള്‍ വില്‍ക്കുന്നവരും, 6.37 ശതമാനം നഴ്സുമാരും, 3.78 ശതമാനം എന്‍ജിനീയര്‍മാരും 2.23 ശതമാനം വിവര സാങ്കേതിക വിദഗ്ദ്ധരും, 0.53 ശതമാനം ഡോക്ടര്‍മാരുമാണ്. പിന്നെയുള്ള 64.25 ശതമാനം പേര്‍ ബിസിനസ്, അദ്ധ്യാപന, ബാങ്ക് മുതലായ മേഖലകളില്‍ ജോലികള്‍ ചെയ്യുന്നവരുമാണ്. . നോര്‍ക്ക റൂട്ട്സ് നല്‍കുന്ന പദ്ധതികളും സേവനങ്ങളും- ഒരു അവലോകനം തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം:- തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില‍വസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക, അല്ലെങ്കില്‍ അവര്‍ക്കു സ്വയം തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. സാന്ത്വനം:- വിദേശത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത സേവനം നടത്തി തിരിച്ചെത്തി 10 വര്‍ഷം കഴിയാതെ, വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായി വൈദ്യ സഹായം, കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ എന്നിവയ്ക്കുള്ള സഹായ പദ്ധതിയാണിത്. സ്വപ്ന സാഫല്യം:- താഴ്ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികള്‍ വളരെയധികം ദുരിതങ്ങള്‍ക്ക് ഇരയാകുന്നു. തങ്ങളുടേതല്ലാത്ത കുറ്റങ്ങളാല്‍ ജയിലിലായ പ്രവാസി മലയാളികള്‍ക്ക് അവര്‍ ജയിലില്‍ നിന്ന് മോചിതരാവുന്ന സമയത്ത് എയര്‍ടിക്കറ്റ് നല്‍കുന്നതിനുദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പ്രവാസി ലീഗല്‍ അസിസ്റ്റന്‍സ് (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍):- കുടിയേറിപ്പാര്‍ക്കുന്ന തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അവര്‍ നേരിടുന്ന കോടതി കേസുകളും നിയമ പ്രശ്നങ്ങളും. അര്‍ഹരായവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയമ സഹായം നൽകാനുള്ള പദ്ധതിയാണിത് 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍/കോള്‍ സെന്ററുകള്‍:- വിദേശ മലയാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും വിഷമഘട്ടത്തിലുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നതിനും വിദേശത്ത് പോകുന്നവര്‍ക്കും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അംഗീകൃത കുടിയേറ്റത്തിനെക്കുറിച്ചും ഈ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുക, പ്രവാസി മലയാളികള്‍ക്കു വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന സഹായിയായി നില്‍ക്കുക തുടങ്ങിയവയ്ക്കായി സര്‍ക്കാരും നോര്‍ക്കാ റൂട്ട്സും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരവ്യാപനം നടത്തുക എന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം:- കുടിയേറ്റത്തെക്കുറിച്ചു് പൊതുവായും വിദേശ തൊഴില്‍ നിയമങ്ങളെക്കുറിച്ചു് പ്രത്യേകിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം കുറവാണ്. നിയമാനുസൃതമായ കുടിയേറ്റം സാദ്ധ്യമാകുന്ന തരത്തില്‍ തൊഴില്‍ അന്വേഷകര്‍ക്ക് പരിശീലനവും അവബോധവും നല്‍കുന്നതിനുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് കൂടുതല്‍ ഗ്രാമീണ മേഖലകളിലേക്ക് ഈ പരിപാടി വ്യാപിപ്പിക്കുന്നത് വഴി വിസതട്ടിപ്പ്, അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ നിയമാനുസൃതമല്ലാത്ത കുടിയേറ്റം തുടങ്ങിയ കാര്യങ്ങള്‍ അവസാനിപ്പിക്കുന്നതിന് സഹായകരമായിരിക്കും. സംസ്ഥാന ജനസംഖ്യയിലെ ഒരു പ്രധാനഭാഗം സംസ്ഥാനത്തിന്റെ പുറത്ത് താമസിക്കുന്നതുകൊണ്ട് സംസ്ഥാനത്തിന്റെ വികസനാതിര്‍ത്തികള്‍ ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ക്കപ്പുറമാണ്. നിലവിലുള്ള പരിപാടികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ നൂതന പരിഹാരങ്ങളും വ്യക്തവും അനുയോജ്യവുമായ റിക്രൂട്ട്മെന്റ്തന്ത്രങ്ങളുമായി സംസ്ഥാനം മുന്നോട്ട് വരേണ്ടതാണ്. അങ്ങനെ പ്രവാസി മലയാളികളെ അവരുടെ ശേഷിക്കനുയോജ്യമായ രീതിയില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കെടുക്കേണ്ടതുമാണ്. അതിനായി നിലവിലുള്ള സംസ്ഥാന കേന്ദ്ര പദ്ധതികൾ അര്ഹരായവരിലേക്ക് എത്തിക്കാൻ ചുവപ്പുനാടയിൽ കുരുങ്ങി ക്ഷേമ പ്രവർത്തനങ്ങൾ നിലക്കതിരിക്കാൻ അത്തരം പദ്ധതികൾ ത്രിതല പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് PCWF പ്രവാസി സംഗമം 2023 പ്രമേയം പാസ്സാക്കുന്നു. അവതാരകൻ : എൻ ഖലീൽ റഹ്മാൻ (ചെയർമാൻ, ഐടി & മീഡിയ വിങ് PCWF Global Committee)

തുടരുക...

പന്താവൂർ: അവധിക്കാല വിമാന ടിക്കറ്റ് കൊളള പിടിച്ചു കെട്ടാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നും, പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും, പ്രവാസികൾക്കുളള പുനരധിവാസ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ത്രിതല പഞ്ചായത്ത് തലത്തിൽ സംവിധാനമൊരുക്കണമെന്നും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച മൂന്നാമത് പ്രവാസി മീറ്റ് ആവശ്യപ്പെട്ടു. പന്താവൂർ ക്രിയേറ്റീവ് ബിസിനസ്സ് ഹിൽസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് പി നന്ദകുമാർ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി ശഹീർ മുഖ്യാതിഥിയായിരുന്നു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. അഷ്റഫ് ദിലാറ അധ്യക്ഷത വഹിച്ചു. താലൂക്കിലെ പ്രവാസി വ്യവസായികളായ അബൂബക്കർ മടപ്പാട്ട്, സി കെ മുഹമ്മദ് ഹാജി ബിയ്യം, പി കെ അബ്ദുൽ സത്താർ, ബബിത ഷാജി, ഹിഫ്സു റഹ്മാൻ എന്നിവർക്ക് പി സി ഡബ്ല്യു എഫ് ബിസിനസ്‌ എക്സലൻസ് അവാർഡും, നഗരസഭ, പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അബ്ദുട്ടി പിഎം , സാലിഹ് എ എം, കെ ടി ഹനീഫ് ഹാജി, മജീദ് കല്ലിങ്ങൽ, കെ സി അബൂബക്കർ ഹാജി, അബ്ദു കിഴിക്കര, പ്രദീപ് ഉണ്ണി, മുഹമ്മദ് കുട്ടി, റഷീദ് അറയ്ക്കൽ, മുസ്തഫ കാടഞ്ചേരി, ടി അബ്ദുൽ ഖാദർ തുടങ്ങിയ പതിനൊന്ന് മുൻ പ്രവാസികൾക്ക് പൊൻ പ്രവാസി ശ്രേഷ്ഠ പുരസ്കാരവും വിതരണം ചെയ്തു. സ്വാശ്രയ കമ്പനി നിക്ഷേപകർക്ക് ഷെയർ സർട്ടിഫിക്കറ്റ് വിതരണവും, സ്വാശ്രയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായുളള സൗജന്യ ടൈലറിംഗ് പഠനം പൂര്‍ത്തിയാക്കിയ 8 പേർക്ക് സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. രാജീവ്‌ പി ( മാനേജർ, ജിയോജിത്ത് എടപ്പാൾ ബ്രാഞ്ച്) സാമ്പത്തിക ആസൂത്രണ ബോധവൽക്കരണം നടത്തി. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ഏട്ടൻ ശുകപുരം, അടാട്ട് വാസുദേവൻ മാസ്റ്റർ, ടി മുനീറ, അബ്ദുല്ലതീഫ് കളക്കര, ഇ പി രാജീവ്, ലത ടീച്ചർ, പ്രണവം പ്രസാദ്, ജി സിദ്ധീഖ്, അഷ്റഫ് നെയ്തല്ലൂർ (സഊദി) ഹനീഫ എൻ സി (യു.എ.ഇ) ബിജീഷ് കൈപ്പട (ഖത്തർ) തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ കലാപരിപാടികൾ, സ്വാശ്രയ ഭക്ഷ്യോല്‍പന്ന മേള തുടങ്ങിയ പരിപാടികളും നടന്നു. ഹനീഫ മാളിയേക്കൽ സ്വാഗതവും സുബൈർ ടി വി നന്ദിയും പറഞ്ഞു.

തുടരുക...

ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയതിനു ശേഷവും ജീവ കാരുണ്യ - സാമൂഹ്യ സേവന രംഗത്ത് കർമ്മനിരതരായ 11 മുൻ പ്രവാസികൾക്ക് പ്രവാസി മീറ്റിൽ ആദരം. *പൊൻ പ്രവാസി ശ്രേഷ്ഠ പുരസ്‌കാര ജേതാക്കൾ:* 1. അബ്ദു . കെ ആലങ്കോട് 2. അബ്ദുൽ ഖാദർ ടി തവനൂർ 3. അബ്ദുൽ മജീദ് കല്ലിങ്ങൽ പെരുമ്പടപ്പ് 4. എ.എം സാലിഹ് പൊന്നാനി 5. ഹനീഫ് ഹാജി വെളിയങ്കോട് 6. അബൂബക്കർ ഹാജി മാറഞ്ചേരി 7. മുഹമ്മദ് കുട്ടി എടപ്പാൾ 8. മുസ്തഫ പി പി കാലടി 9. അബ്ദുട്ടി പി എം പൊന്നാനി 10. പ്രദീപ് ഉണ്ണി നന്നമുക്ക് 11. എ അബ്ദുൽ റഷീദ് വട്ടംകുളം

തുടരുക...

പന്താവൂർ: ക്രിയേറ്റീവ് ബിസിനസ്സ് ഹിൽസ് കൺവെൻഷൻ സെന്ററിൽ നാളെ (ജൂലൈ 29 ശനി) വൈകീട്ട് 3 മണിക്ക് നടക്കുന്ന PCWF പ്രവാസി സംഗമം -2023 വേദിയിൽ താലൂക്കിലെ പ്രവാസി ബിസിനസ്സുകാരായ അഞ്ചു പേരെ അവാർഡ് നൽകി ആദരിക്കുന്നു. പ്രവാസി ബിസിനസ്സുകാരായ അബൂക്കർ മടപ്പാട്ട് മാറഞ്ചേരി (സഫാരി ഗ്രൂപ്പ്) സി കെ മുഹമ്മദ് ഹാജി ബിയ്യം (ആഫ്രിക്ക) പി കെ അബ്ദുൽ സത്താർ നരിപ്പറമ്പ് (റിയൽ ബേവ് ) ബബിത ഷാജി പൊന്നാനി (ടാക്ക് & ട്രാക്ക് ) ഹിഫ്സു റഹ്മാൻ എടപ്പാൾ (സറാ ഗ്രൂപ്പ്) എന്നിവർക്കാണ് ബിസിനസ്സ് എക്സെലൻസ് അവാർഡ് നൽകുന്നത്.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മൂന്നാമത് പ്രവാസി മീറ്റ് വിവിധ പരിപാടികളോടെ പന്താവൂർ ക്രിയേറ്റീവ് ബിസിനസ്സ് ഹിൽസ് കൺവെൻഷൻ സെന്ററിൽ 2023 ജൂലൈ 29 ശനിയാഴ്ച്ച വൈകീട്ട് 3 മണിക്ക് ബഹു : കായിക വകുപ്പ് മന്ത്രി ശ്രീ: വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ അഷ്റഫ് ദിലാറ, കൺവീനർ ഹനീഫ മാളിയേക്കൽ എന്നിവർ അറിയിച്ചു. താലൂക്കിലെ പ്രവാസി ബിസിനസ്സുകാരായ അബൂക്കർ മടപ്പാട്ട് (സഫാരി ഗ്രൂപ്പ്) സി കെ മുഹമ്മദ് ഹാജി ബിയ്യം (ആഫ്രിക്ക) പി കെ അബ്ദുൽ സത്താർ നരിപ്പറമ്പ് (റിയൽ ബേവ് ) ബബിത ഷാജി (ടാക്ക് & ട്രാക്ക് ) ഹിഫ്സു റഹ്മാൻ എടപ്പാൾ തുടങ്ങിയവർക്ക് *PCWF ബിസിനസ്സ് എക്സെലൻസി അവാർഡും* പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സാമൂഹ്യ - സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവർക്ക് *പൊൻ പ്രവാസി ശ്രേഷ്ഠ പുരസ്കാരവും* ചടങ്ങിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. ഉദ്ഘാടന സമ്മേളനം, സ്വാശ്രയ കമ്പനി ഷെയർ സർട്ടിഫിക്കറ്റ് വിതരണം, കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, സ്വാശ്രയ ഭക്ഷ്യോല്‍പന്ന വിപണനം, സ്വാശ്രയ ടൈലറിംഗ് പഠനം പൂര്‍ത്തിയാക്കിയ നാലാം ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണം തുടങ്ങി വിവിധ പരിപാടികൾ പ്രവാസി മീറ്റിൻറ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജന പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക നായകർ, ബിസിനസ്സ് രംഗത്തെ പ്രമുഖർ ഉൾപ്പെടെയുളളവർ ചടങ്ങിൽ സംബന്ധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +919746302382, +919605069979

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350