പൊന്നാനി: മലയാള വർഷാരംഭമായ ചിങ്ങം 1 സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുളള അവസരമാണ്. പൊന്നാനി കൾച്ചറൽ വേൾഡ് ഫെഡറേഷൻ എവർ ഗ്രീൻ ആഭിമുഖ്യത്തിൽ ഈ വർഷവും സമുചിതമായി കർഷക ദിനാചരണം സംഘടിപ്പിച്ചു. പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ പാലക്കൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തവനൂർ കേളപ്പജി അഗ്രി കൾച്ചറൽ എഞ്ചിനിയറിംഗ് കോളേജ് ഡീൻ ഫാക്കൽറ്റി ഡോ : ജയൻ പി ആർ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്കിലെ ഏറ്റവും മികച്ച കർഷകക്കുളള പ്രഥമ പി സി ഡബ്ല്യു എഫ് പൊൻ കതിർ പുരസ്കാരം വെളിയങ്കോട് സ്വദേശിനി റംല ഹനീഫിന് സമർപ്പിച്ചു. വിഷരഹിത പച്ചക്കറി എന്ന വിഷയം തവനൂർ അഗ്രി സീനിയർ ഓഫീസർ ഗിരീഷും, കോഴി - മത്സ്യ കൃഷി ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മട്ടുപ്പാവിലെ പച്ചക്കറി കൃഷി രീതികളും റിട്ട: ബി ഡി ഒ പി ഇബ്രാഹിം കുട്ടിയും അവതരിപ്പിച്ചു. ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, എസ് ലത ടീച്ചർ എന്നിവർ സംബന്ധിച്ചു. കെ ടി ഹനീഫ് ഹാജി ആഗസ്റ്റ് മുതൽ ഡിസംബർ വരെയുളള എവർ ഗ്രീൻ പദ്ധതി അവതരിപ്പിച്ചു. ശ്രീമതി റംല ഹനീഫ് മറുപടി പ്രസംഗം നടത്തി. സുബൈദ പോത്തനൂർ കൃഷിപ്പാട്ട് പാടി. ഇ ഹൈദറലി മാസ്റ്റർ സ്വാഗതവും , മാലതി വട്ടംകുളം നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി: മലയാള വർഷാരംഭമായ ചിങ്ങം 1 സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുളള അവസരമാണ്. പൊന്നാനി കൾച്ചറൽ വേൾഡ് ഫെഡറേഷൻ എവർ ഗ്രീൻ ആഭിമുഖ്യത്തിൽ ഈ വർഷവും സമുചിതമായി കർഷക ദിനാചരണം സംഘടിപ്പിച്ചു. പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ പാലക്കൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തവനൂർ കേളപ്പജി അഗ്രി കൾച്ചറൽ എഞ്ചിനിയറിംഗ് കോളേജ് ഡീൻ ഫാക്കൽറ്റി ഡോ : ജയൻ പി ആർ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്കിലെ ഏറ്റവും മികച്ച കർഷകക്കുളള പ്രഥമ പി സി ഡബ്ല്യു എഫ് പൊൻ കതിർ പുരസ്കാരം വെളിയങ്കോട് സ്വദേശിനി റംല ഹനീഫിന് സമർപ്പിച്ചു. വിഷരഹിത പച്ചക്കറി എന്ന വിഷയം തവനൂർ അഗ്രി സീനിയർ ഓഫീസർ ഗിരീഷും, കോഴി - മത്സ്യ കൃഷി ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മട്ടുപ്പാവിലെ പച്ചക്കറി കൃഷി രീതികളും റിട്ട: ബി ഡി ഒ പി ഇബ്രാഹിം കുട്ടിയും അവതരിപ്പിച്ചു. ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, എസ് ലത ടീച്ചർ എന്നിവർ സംബന്ധിച്ചു. കെ ടി ഹനീഫ് ഹാജി ആഗസ്റ്റ് മുതൽ ഡിസംബർ വരെയുളള എവർ ഗ്രീൻ പദ്ധതി അവതരിപ്പിച്ചു. ശ്രീമതി റംല ഹനീഫ് മറുപടി പ്രസംഗം നടത്തി. സുബൈദ പോത്തനൂർ കൃഷിപ്പാട്ട് പാടി. ഇ ഹൈദറലി മാസ്റ്റർ സ്വാഗതവും , മാലതി വട്ടംകുളം നന്ദിയും പറഞ്ഞു.
